Tuesday, June 23, 2009

അവരുടെ ഹൃദയങ്ങള്‍ കൊളുത്തിയുണ്ടാക്കിയ തോരണങ്ങളെക്കുറിച്ച്....

ആയിരമോല;ക്കനമേ-
റ്റുംകൊണ്ണ്ടാ-
ണോരോമച്ചിങ്ങയും
തേങ്ങിക്കൊഴിഞ്ഞു
വീഴുന്നതത്രേ!

തേങ്ങാക്കുലകളില്‍
തേങ്ങകള്‍
നൂറുനൂറെണ്ണി-
യുരുകിടുമ്പോള്‍,
ഓലകള്‍;
നല്ലോലകള്‍
വേനല്‍‌പുഴയി-
ലടിഞ്ഞിടുമ്പോള്‍,
ആരും മെടഞ്ഞു
പുരകെട്ടിടാ-
ത്തോരോ സ്വപ്നങ്ങള്‍
നേര്‍ത്തൊരീര്‍ക്കില്‍
മച്ചിങ്ങമേ-
ലാഴ്ത്തിടുമ്പോള്‍..

എന്റെ ബാല്യ-
മറിഞ്ഞിടാ-
തൊട്ടുനിന്റെ
ബാല്യവുമറിഞ്ഞിടാതെ;
തോരണങ്ങളായ്,
തോരണങ്ങളായ്,
തോരാരോരോ-
വ്രണങ്ങളായ്
വഴിനീളെ....

5 comments:

Vinodkumar Thallasseri said...

ആരും മെടഞ്ഞു
പുരകെട്ടിടാ-
ത്തോരോ സ്വപ്നങ്ങള്‍
നേര്‍ത്തൊരീര്‍ക്കില്‍
മച്ചിങ്ങമേ-
ലാഴ്ത്തിടുമ്പോള്‍..

എന്റെ ബാല്യ-
മറിഞ്ഞിടാ-
തൊട്ടുനിന്റെ
ബാല്യവുമറിഞ്ഞിടാതെ;
തോരണങ്ങളായ്,
തോരണങ്ങളായ്,
തോരാരോരോ-
വ്രണങ്ങളായ്
വഴിനീളെ....

മനോഹരമായ കല്‍പനകള്‍. അഭിനന്ദനങ്ങള്‍.

Mahi said...

ടാ കിടിലന്‍ വളരെ ഇഷ്ടമായി

പകല്‍കിനാവന്‍ | daYdreaMer said...

ആരും മെടഞ്ഞു
പുരകെട്ടിടാ-
ത്തോരോ സ്വപ്നങ്ങള്‍
നേര്‍ത്തൊരീര്‍ക്കില്‍
മച്ചിങ്ങമേ-
ലാഴ്ത്തിടുമ്പോള്‍..

ഹാ..
നല്ല കവിത

Praveen $ Kiron said...

നല്ല ഭാവന..,കവിതയും..

ഉദയശങ്കര്‍ said...

നന്നായിരിക്കുന്നു
ആശംസകള്‍